Pages

Wednesday, May 28, 2014

തീക്കടൽ കടഞ്ഞ തിരുമധുരം

ട്രെയിൻ കമ്പാർട്ട്മെന്റിന്റെ അങ്ങേ അറ്റത്തു നിന്നും ഒരു വയസ്സായ അമ്മൂമ്മ പതിയേ പതിയേ നടന്നു വരുന്നത് ഞാൻ ശ്രദ്ധിച്ചു . വെളുത്ത മുടിയും കറുത്ത ഫ്രേം ഉള്ള കണ്ണടയും ചൂടി അവർ ട്രെയിനിലെ തിരക്കു മാറാൻ ഒരു വശത്തു മാറി നിൽപ്പുണ്ട് . കുട്ടികളുടെ ബഹളത്തിനിടയിലും , പോര്ട്ടര്മാരുടെ ഓട്ടത്തിനിടയിൽ ആരേയും ഉപദ്രവിക്കാതെ ഒരു ഭാഗത്തേക്ക് ഒതുങ്ങി കൂടിയിട്ടുണ്ട് . അവർക്ക് ടിക്കറ്റ്‌ ഏതായാലും ഇല്ല എന്ന് ഏകദേശം ഉറപ്പാണ് , എന്നാലും അവർ എന്തിനാണ് അവിടേ ഇങ്ങനേ നിൽക്കുന്നത് എന്ന് മനസ്സിലായില്ല . നാട്ടിൽ പോകുന്ന excitement കാരണം ഭാര്യ എന്നോട് എന്തൊക്കേയോ പറയുന്നുണ്ട്, ശ്രദ്ധിക്കാതെ അതിനെല്ലാം ഞാൻ ഉം മൂളുന്നുമുണ്ട് . എന്റെ മനസ്സു മുഴുവൻ ആ മുത്തശിയിൽ ആയിരുന്നു . അവരുടെ അടുത്ത നീക്കം കാത്തു ഞാൻ അവിടെ ഇരുന്നു . ട്രെയിൻ ഓടി തുടങ്ങിയിതും അവർ ഒരു ഭാണ്ഡത്തിൽ നിന്നും കുറേ പുസ്തകം എടുത്തു കൈയ്യിൽ അടുക്കി വെച്ചു . ഒരു തോളത്തു ബാക്കി ഉള്ള ഭാണ്ടവും മറ്റേ തോളത്തു ഇമ്മിണി വലിയ സഞ്ചിയും ഉണ്ട് . വെള്ളയിൽ കറുത്ത ബോർഡർ ഉള്ള വേഷ്ടിയും മുണ്ടും ആണ് വേഷം , തണുപ്പ് തട്ടാതിരിക്കാൻ ആവും woolen socks ധരിച്ചിരിക്കുന്നത്‌ . ഇത് കാണുംബോൾ മനസ്സിൽ ഒരൽപം വിഷമം . എന്തിനാണ് വയസ്സാങ്കാലത്ത് ഇവർ ഈ സാഹസത്തിനു നിൽക്കുന്നത് എന്ന് ഊഹിക്കവുന്നതെ ഉള്ളു . എന്നാലും വേണ്ടിയിരുന്നില്ല ഭഗവാനേ .

ഒന്ന് രണ്ടു പേർ പുസ്തകങ്ങളുടെ വില വിവരങ്ങൾ അന്യേഷിക്കുന്നുണ്ട് പക്ഷേ പൊതുവെ ആരും അങ്ങോട്ട്‌ വാങ്ങുന്നില്ല . പയ്യേ പയ്യേ അമ്മൂമ്മ ഞങ്ങളുടെ സീറ്റിനു അടുത്ത് എത്തി . ഞാൻ എണീറ്റപ്പോൾ പുസ്തകങ്ങൾ അവിടേ ഇറക്കി വച്ചു .  ഓരോ പുസ്തകങ്ങൾ എടുത്തു അതിന്റെ ഒരു ചെറിയ റിവ്യൂ പറഞ്ഞു തുടങ്ങി. പുസ്തകങ്ങളേ സ്വന്തം കുഞ്ഞുങ്ങളേ പോലെ സ്നേഹിക്കുന്ന ഒരു അമ്മയായിട്ട്‌ ആണ് എനിക്ക് തോന്നിയത് . എന്നാൽ പുസ്തകങ്ങളും ആയി ഒരു ബന്ധവും ഇല്ലാത്ത വിട്യാസുരൻ ആണ് ഞാൻ എന്ന് അമ്മൂമ്മയ്ക്ക് അറിയില്ല താനും . സത്യം പറഞ്ഞാൽ എന്നിൽ ഞാൻ ഏറ്റവും വെറുക്കുന്നത് എന്റെ വായന കുറവ് ആണ് . ഉണ്ണികുട്ടൻ കുറേ പുസ്തകങ്ങൾ suggest ചെയ്യും . ഇന്ന് വായിക്കാം നാളേ വായിക്കാം എന്ന് പറഞ്ഞു എല്ലാം ശൂന്യം . എന്നാൽ ഇന്ന് ഒരു പുസ്തകം വാങ്ങി വായിച്ചിട്ട് തന്നേ കാര്യം . ആകെക്കൂടെ അറിയാവുന്ന കുറച്ചു എഴുത്തുകാരുടെ പേര് പറഞ്ഞു നോക്കി , അതൊന്നും അമ്മൂമ്മയുടെ അടുത്ത് ഇല്ല . എല്ലാം ഒരൽപം മുന്തിയ ഇനം , ചിലതിന്റെ പേര് പോലും എനിക്കു മര്യാദയ്ക്കു ഉച്ഛരിക്കാൻ പറ്റും എന്ന് തോന്നുന്നില്ല . പക്ഷേ ഈ അമ്മൂമ്മയേ വെറും കൈയോടെ വിടുന്നതും ശെരി അല്ല .

കൂട്ടത്തിൽ ഏറ്റവും വില കൂടിയത് ഒരെണ്ണം എടുത്തു 'തീക്കടൽ കടഞ്ഞ തിരുമധുരം' by 'സീ. രാധാകൃഷ്ണൻ' . 'നല്ല selection ആണ് മോനെ , മലയാളത്തിന്റെ പിതാവ് തുഞ്ചത്ത് എഴുത്തച്ചനെ കുറിച്ചുള്ള കൃതി ആണ് '. ഭാര്യയേ  നോക്കി 'കണ്ടില്ലേ എന്റെ കഴിവു ' എന്ന ഒരു നോട്ടവും നോക്കി ഞാൻ അമ്മൂമ്മ പറയുന്നതും കേട്ടു നിന്നു . പൈസ എല്ലാം കൊടുത്തു ഞാൻ അമ്മൂമ്മയോട് ചോദിച്ചു 'ഇനി എപ്പോൾ വീട്ടിലേക്കു പോകും ?'. വെള്ളം കുടിച്ചു കൊണ്ട് അവർ പറഞ്ഞു 'ഇനി അറക്കൊണത്തു ഇറങ്ങി അടുത്ത ട്രെയിനിൽ കേറി വീട്ടിലേക്കു പോകും . പ്രാരാബ്ധങ്ങളുടെ ചുരുള് അഴിക്കാൻ നിൽക്കാതെ അവർ പറഞ്ഞു 'എന്നും പുസ്തകങ്ങൾ ആണ് എനിക്ക് കൂട്ട് , തിരുവനന്തപുരത്തേക്ക് പോകുന്ന ഈ ട്രെയിനിൽ മിക്കവാറും നല്ല കച്ചവടം നടക്കും അതിനു പുറമേ നമ്മടേ നാട്ടുകാരേ എല്ലാം കണ്ടു സന്തോഷത്തോടെ പോകാം '. എന്റെ മോനേയും കൊഞ്ചിച്ചു അവർ പുസ്തകങ്ങളും തൂക്കി പതിയേ അങ്ങ് തിരക്കിലേക്ക് മറഞ്ഞു പോയി .

ചെന്നൈ - ട്രീവാണ്ട്രം ട്രെയിനിൽ യാത്ര ചെയ്യുന്ന പലരും ഇവരേ കണ്ടിട്ടുണ്ടാവും . അവരുടെ പേര് എനിക്ക് അറിയില്ല, പക്ഷേ അവരേ ഞാൻ ഇടയ്ക്ക് ഓർക്കുന്നു . അവർക്ക് സുഖമാണ് എന്ന് കരുതുന്നു . 

No comments:

Love to hear what you think!
[Facebook Comment For Blogger]