Pages

Monday, November 9, 2015

മാടുജീവിതം - Once a Cow then always a Cow

ഞങ്ങടെ പുത്രൻ (കുഞ്ചു ) ഇപ്പോൾ ചില്ലറ വാക്കുകൾ പറയാൻ തുടങ്ങിയിരിക്കുന്നു . യൂറ്റൂബ് വഴി പിന്നേ അവന്റെ ഡേ കെയർ വഴി  കുറേ റയിം ഒക്കേ പാടി തുടങ്ങും . ടിപ്പിക്കൽ അപ്പൻ അമ്മമാരുടെ ചീപ്പ്‌ നംബർ ഒക്കേ ഞങ്ങളും ഇറക്കും. ആരേങ്കിലും അതിഥികൾ വന്നാലോ അഥവാ 4 ആൾക്കാരുടെ മുന്നിൽ വെച്ചോ   കുഞ്ജുവിനെ കൊണ്ട് വല്ലതും പറയിച്ചു കൈ അടി മേടിക്കാൻ ഞങ്ങൾ എപ്പോഴും  ഉത്സുകർ ആണ്. അങ്ങനേ ഇരിക്കേ ഇവന് കുറച്ചു അനിമൽസ് ആൻഡ്‌ ദേർ സൌണ്ട്സ് പറഞ്ഞു കൊടുക്കാം എന്ന് വെച്ചു . നമ്മുടെ സ്ഥിരം ടൈഗർ , ലയണ്‍ , ഡോഗ് , ക്യാറ്റ് അങ്ങനെ അങ്ങനെ . ഇന്നലേ രാവിലേ അവന്റെ ജോജി മാമൻ കൊടുത്ത പുലിയുടെ ബൊമ്മ കാണിച്ചിട്ട്  'കുഞ്ചു, ദിസ്‌ ഈസ്‌ എ ടൈഗർ ..ടൈഗർ സെയ്സ് റോർ ' എന്ന് പറഞ്ഞു .  ഉടനേ അവൻ എന്നോട് പറയുവാ 'നോ ആരുഷ് (അതാണ്‌ അവന്റെ ഒറിജിനൽ പേര് ) ഈസ്‌ എ പിഗ്ഗി ' . പിഗ്ഗി എന്നാൽ നമ്മുടേ പന്നികുട്ടൻ . ശെടാ ഇത്രേയും കിടിലം മൃഗങ്ങൾ
ഉണ്ടായിട്ടു ഇവൻ ഈ പന്നിയേ ആണോ ഇഷ്ട്ടപെട്ടത്‌ എന്നു ആലോചിച്ചു ചിരി വന്നു . അപ്പോൾ തോന്നിയ കുബുദ്ധി ആവാം, ഉടൻ തന്നേ അവന്റെ അമ്മയേ ചൂണ്ടി കാണിച്ചിട്ട് ഞാൻ ചോദിച്ചു '..ആൻഡ്‌ അമ്മ ഈസ്‌ ...' . ഇവൻ പിഗ്ഗി പറയും അവളേ 'എടി പോർക്കെ' എന്ന് വിളിച്ചു ഇനി കുറച്ചു ദിവസം കളി ആക്കാം എന്നായിരുന്നു എന്റെ തന്ത്രം . പക്ഷേ അവന്റെ മറുപടി ' ആരുഷ് അമ്മ ഈസ്‌ എ ലയണ്‍ ' എന്നായിരുന്നു . സംഭവം വീട്ടിലേ രാജാവ് അവൾ തന്നേ , പക്ഷേ ഈ പീക്കിരി ചെക്കൻ  പോലും അത് മനസ്സിലാക്കി എന്നത് എന്നെ അംബരപ്പിച്ചു .  തെല്ലു അഹങ്കാരത്തോടെ ലയണ്‍ കിങ്ങിലെ സിംഹത്തിനെ പോലെ തലയെടുപ്പോടെ അവൾ വന്നു അവനു ഒരു ഉമ്മയും കൊടുത്തു . ജീവിതത്തിൽ ആദ്യം ആയി കിട്ടിയ അംഗീകാരം ആണെങ്കിലും അഹങ്കാരത്തിന് ഒരു കുറവുമില്ല എന്ന് എന്റെ മേൽ ഷോവനിസ്റ്റ് ഗ്രന്തികൾ എന്റെ മനസ്സിനോട് പറഞ്ഞു . അവൾക്കു ഇതിന്റെ വല്ല ആവശ്യം ഉണ്ടായിട്ടാണോ എന്നറിയില്ല, അവൾ അവനോടു ചോദിച്ചു 'മോനു വാട്ട് ഈസ്‌ അച്ഛാ ' . (അച്ഛൻ വാട്ടിസ് അടിക്കാറുണ്ട് അത് വല്ലപ്പോളും മാത്രം ... ഇവൾ എതെടാ..ഇതോക്കെ ആരേങ്കിലും കുട്ടിയോട് ചോദിക്കുമോ ?). അവൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല . ഇവൾ പിന്നേയും കുത്തി കുത്തി ചോദിച്ചു '..ആൻഡ്‌ അച്ഛാ ഈസ്‌ ..' . മണിയൻ പിള്ള രാജു കുട്ടിയുടെ പേര് 'മല..മല..മല' എന്ന് പറഞ്ഞത് പോലെ അവൻ പറഞ്ഞു 'അച്ഛാ ഈസ്‌ എ കൌ' . കോളേജിൽ എന്റെ ചെല്ലപേര് ആയിരുന്നു 'മാട്' എന്ന് . ഇപ്പോൾ ഇന്ത്യ മൊത്തം സംസാരവിഷയം ആയ ഒരു ബീഫ് ആയി എന്നേ അവൻ തളർത്തി . അമ്മ ലയണ്‍ , അച്ഛാ കൌ അല്ലേടാ കള്ളപന്നി ഐ മീൻ പിഗ്ഗി . എന്റെ മുഖത്തെ ചമ്മൽ ആണോ അവളുടെ ഒടുക്കത്തെ പൊട്ടിച്ചിരി ആണോ എന്നറിയില്ല . ബെഡ്ഡിൽ ചാടി ചാടി അവൻ വിളിച്ചു കൂവി 'അച്ഛാ കൌ .. അച്ഛാ കൌ '. ലിവെർപൂൾ ഫുട്ബാൾ താരം കൗ-ട്ടിന്യൊ ആണ് അവൻ കൌ എന്ന് ഉദ്ദേശിച്ചത് എന്ന് ഭാര്യയോടു പറയാം എന്ന് വെച്ചതും ഇതാ വരുന്നു അടുത്ത കുരിശു . 'അച്ഛാ മൂ-മൂ കൌ ... അച്ഛാ മൂ-മൂ കൌ' . അതോടെ എല്ലാം തിരുപ്പതി ആയി. കുറേ ദിവസം ആയി പെങ്ങളെയും അളിയനേയും ഒന്ന് ഫോണ്‍ വിളിച്ചിട്ട് എന്നും പറഞ്ഞു അവിടുന്ന് തടി എസ്കേപ് ആക്കി .  എല്ലാം ശുഭം .

നോട്ട് ദി പോയിന്റ്‌ : 12 കൊല്ലം മുൻപ് ഗിരീഷ്‌ ഇട്ട ആ 'മാട്' എന്ന വിളിപ്പേര് ഞാൻ ഇവിടേ ഓർക്കുന്നു . {നന്ദി ഉണ്ടെടാ ചെറ്റേ}.  ഹിസ്റ്ററി രിപീറ്റ്സ് ഇറ്റ്സെൽഫ് എന്നോക്കെ പറയില്ലേ അത് തന്നേ സംഭവം .

മറ്റോരു  നോട്ട് ദി പോയിന്റ്‌ : ഇന്നലേ ബെന്യാമിന്റെ 'ആടുജീവിതം' വായിച്ചു തീർത്തതെ ഉള്ളു . എന്നേ ആകേ വിസ്മയിച്ച ആ നോവലിന് ഒരു ചെറിയ സ്മരണ കൊടുത്തു കൊണ്ട് ആണ്  ഈ ബ്ലോഗിന്റെ പേര് മാടുജീവിതം എന്നാക്കിയത് . വേറെ ഒന്നും കൊണ്ടല്ല .  ബെന്യാമിൻ അണ്ണാ നമോവാകം .

Friday, November 6, 2015

The Big Fish just arrived

Facebook asks me 'Whats on your mind', currently I have my tails up and licking my fingers, gosh there will be some sense in this fight from today on wards. Till now it was YAWN!!

As I write this I am feeling a sense of pride in me. A proud me who predicted and eagerly awaited Ms.Roy to execute this futile and mundane exercise of returning awards. Heck, I was wondering if she might end up returning her 'Booker' prize just to grab an international attention. Arundhati cannot help herself from the clutches of any sorts of resistance movement. If you need a good fight she will be there for you, even if its not her fight. This time though, her entry into this story is not as dramatic as I expected. The 'returnee' bandwagon I hear are elated by this but definitely not people like me who are still waiting for a valid reason between all this hullabaloo.

Given the Arundhati standards she is still late and less louder this time. I expected a much bigger hysteria (mass entry) from our beloved author cum poster girl. May be she was not interested in this issue as much she was interested in walking with her dear comrades in the forest. Or may be she doesn't care any more and has given up on our country already.  Well, Arundhati does care about the Dalits and the Adivasi's and has spent a big portion of her life fighting for their rights. Her support of Naxalites and staunch opposition of the ruling congress back then are very well documented. And that is what makes people like me to hear more and more from her.

The award returning parade so far was cliched and boring to an extent. Although NDTV is making a meal out of it and Arnab is adding spices here and there . So far there is nothing new on the table. Until now all the small fishes in the pond were throwing their tantrums and trying their level best to conduct a 'silent' protest. The oxymoron in this form of 'silent' protest conducted in a media is beyond my reach. Either way the entry of Arundhati has upped the ante and the international exposure on this incident is going to be huge. And this is why I think she is the 'Big Fish' and her entry is a big success for all those pseudo intellectuals who have been playing the same manuscript of 'intolerance' and 'fascism' so far. She will be the breath of fresh air and would definitely bring some interesting points to debate upon. She has started off with an anticipatory bail reminding us off her returning award during congress government.

So far so good Ms.Roy. But now Please tell us why do you think millions of Dalits, Adivasi's and minorities are forced to live in terror. Is it due to a beef ban? Are there agendas that is missed by us poor ignoramuses.

Please enlighten us,
Oh Goddess of Small things.
Please do enlighten us.

PS : Arundhati's statement



Monday, November 2, 2015

ഒരു മോഡേണ്‍ ട്രെയിൻ വീക്ഷണം

ട്രെയിൻ യാത്ര പൊതുവെ ബോറടി ആണ് . സ്മാർട്ട്‌ ഫോണ്‍ വന്നതോടെ ബോറടിയുടെ രിച്റ്റെർ സ്കേൽ കൂടി എന്ന് വേണം പറയാൻ . ആളുകൾ പരസ്പരം സംസാരിക്കാതെ ഫോണിൽ കുത്തി
കുത്തി സമയം കളയുന്നു . അപ്പോൾ ആണ് എലെക്ട്രിസിറ്റി ബോർഡ്‌ രതീഷ്‌ ഏട്ടൻ പറഞ്ഞു തന്ന ടെക്നിക് ഓർമ വന്നത് . പല പല ആളുകൾ വരുന്ന ട്രെയിനിൽ ഒളിഞ്ഞിരിക്കുന്ന ചില കാരക്ട്ടേർസ് ഉണ്ടാവും . അവരേ കണ്ടെത്തുക , വീക്ഷിക്കുക സമയം പോകുന്നത് അറിയുകയേ ഇല്ല . അങ്ങനെ ഫില്ലി യാത്രകൾക്ക് ഇടയിൽ ദിവസവും കാണുന്ന ചില വിരുതന്മാരെ നിങ്ങൾക്കും പരിച്ചയപെടുത്തുന്നു (ഓമന പേരോട് കൂടേ )


#യമൻ 
കറുകറുത്ത നിറം ഉരുക്കു പോലത്തെ ശരീരം. യമന്റെ കൊംബ് ഓർമ പെടുത്തും വിധം തലയിൽ ആ ഡോക്ടർ ട്രേയുടെ ഹെഡ് സെറ്റും ഉണ്ട് . ഇടക്കെ പൂരത്തിന് താളം പിടിക്കണ
ആനയുടെ കൂട്ട് തല ഇടത്തോട്ടും വലത്തോട്ടും ആട്ടി ആട്ടി ട്രെയിനും കാത്തു നിൽപ്പുണ്ടാവും ചുള്ളൻ . ഇതെല്ലാം പോരാഞ്ഞിട്ട് ആശാൻ ഓടിക്കുന്ന കാർ ആവട്ടെ കാള കൊമ്പിന്റെ ചിന്നം ഉള്ള Dodge Ram .  ചില നേരങ്ങളിൽ ഫോണിൽ കുടുകുട അട്ടഹസിക്കുന്നതു കാണാം , ചിത്രഗുപ്തനും ആയി ഉള്ള സംഭാഷണം ആവും ആർക്കു അറിയാം ?

#ചെമ്ബത്തി 
ഇവൾ ഇന്ത്യക്കാരി ആവാൻ ഒരു സാധ്യതയും ഇല്ലെന്നാണ് ഞങ്ങടെ കൂട്ടത്തിലെ ചില സീ ഐ ടീകളുടെ  നിഗമനം . അത് എങ്ങനെ മനസ്സിലായി എന്നു ആരാഞ്ഞപ്പോൾ , അവൾ മുടി ചെമ്ബിച്ചിട്ടുണ്ട് എന്നായി ഉത്തരം . കുനിശ്ശേരി ഗ്രാമത്തിലെ പെംബിള്ളെർ വരേ മുടി ചെംബിക്കുന്ന ഈ കാലത്ത് ഒരു ഇൻഡോ അമേരിക്കന് മുടി ചെമ്ബിച്ചു കൂടേ യുവർ ഹോണർ? എന്തായാലും ഈ നയന മനോഹരിയുടെ അഴിച്ചിട്ട കാർകൂന്തൽ ചെമ്ബിച്ചത് പല തർക്കങ്ങൾക്കും വഴി വെയ്ക്കുന്നു അവൾ ഇതൊന്നും അറിയാതെ ട്രെയിനിനു പുറത്തേക്കു കണ്ണും നട്ടി ഇരിക്കുന്നു .

#മമ്മുട്ടി 
ഇങ്ങോർ എന്നും ഫൊർമൽസെ ഇടു . നല്ല വൃത്തിക്ക് ഡ്രൈ ക്ലീൻ ചെയ്ത ഷർട്ട്‌ ആൻഡ്‌ പാന്റ്സ് ഇട്ടു ക്ലീൻ ഷേവ് ചെയ്തു പുയാപ്ലയെ പോലെ വരൂ . സ്റ്റെഡി ലൈക്‌ എ വടി സ്റ്റൈലിൽ മാത്രമേ ആശാൻ നടക്കു , ചിലപ്പോൾ തോന്നും ഷർട്ടിൽ ചുളുവു വീഴാതേ ഇരിക്കാൻ ആണ് ഇങ്ങോര് ഇത്രേക്കും എയർ പിടിച്ചു നടക്കുന്നത് എന്ന് . മമ്മുട്ടി എന്ന് പേരിടാൻ കാരണം , വയസ്സിത്രേ ഒക്കേ ആയെങ്കിലും മുടിഞ്ഞ ഗ്ലാമർ ആണ് പന്നിക്ക് . പോരാത്തതിന് ഏതു നേരവും കൂളിംഗ്‌ ഗ്ലാസ്‌ ധരിച്ചേ ഇങ്ങോരെ കാണാൻ സാധിക്കു . അതിപ്പോ രാത്രി ആയാലും ശെരി , പുറത്തു പേമാരി ആയാലും ശെരി .

#പുസ്തകപുഴു 
ഒരു ടിപിക്കൽ വെള്ളക്കാരി . ചുണ്ണാംബുതരയിലെ ചുണ്ണാംബ് മൊത്തം വാരി പൂശിയാലും ഇവളുടെ നിറത്തിന്റെ ഏഴു അയലത്ത് എത്തില്ല . ആ വെളുത്ത മുകത്തു ഒരു കറുത്ത കണ്ണട , കയ്യിൽ സർവനെരത്തും ഒരു പുസ്തകം അല്ലെങ്കിൽ ഒരു കിന്ട്ൽ (amazon kindle) . ഒരു ദിവസം ഇത്ര പുസ്തകം വായിഛെക്കാമേ എന്ന് ദൃഡപ്രതിഞ്ജ എടുത്തവൾ . ട്രെയിനിനു അകത്തു സീറ്റ്‌ കിട്ടിയിലെങ്കിൽ പോലും അതു സാരം ആക്കാതെ നിന്ന നില്പിൽ പുസ്തകം വായിക്കാൻ ഒരുംബെട്ടു ഇറങ്ങിയ വനിതാരത്നം.

#കൊശവൻ
കാണാൻ ഒരു മംഗോളിയൻ ലുക്ക്‌ . രാത്രി മുഴുവൻ ഗൂർഖ പണി കഴിഞ്ഞു വന്നതാവും വിദ്വാൻ. കാലുകൾക്ക് ഇടയിൽ കൈ തിരുകി വെച്ച് തല ചില്ലിൽ ചാരി വെച്ചിട്ട് വായും പൊളിച്ചു ഉറങ്ങുന്നത് കണ്ടാൽ സ്ലീപിംഗ് ബ്യൂട്ടി നാണിച്ചു പോകും . എണിക്കടാ കൊശവാ (dude) നിന്റെ സ്റ്റേഷൻ എത്തി എന്ന് സ്ഥിരം പറയിക്കുന്ന വേന്തരൻ. ആളൊരു കൊശവൻ ആണെങ്കിലും ബുദ്ധിമാൻ ആണ് , ടിക്കറ്റ്‌ കണ്ടക്ടർ വന്നു ഉറക്കം മുടക്കാതിരിക്കാൻ monthly പാസ്‌ ചെവിയിൽ തിരുകി വെച്ചാണ് കൊശവന്റെ ഉറക്കം .

ഇവരിൽ ആരും മലയാളം ബ്ലോഗുകൾ വായിക്കില്ല എന്ന വിശ്വാസത്തോടെ പൂർത്തിയാക്കുന്നു !! 

Saturday, July 4, 2015

Premam Effect...Phew!!

പ്രേമം സിനിമ ഇറങ്ങിയ നാൾ മുതൽക്കൽ ഫേസ്ബുക്കിലും വാറ്റ്സാപ്പിലും പ്രേമത്തിന്റെ അയ്യർകളി ആണ് . യൗറ്റുബിൽ 'മലരേ' പാട്ടു ഏറ്റവും കൂടുതൽ പ്രാവശ്യം കേട്ടതിനു എനിക്ക് ഗൂഗിളിന്റെ പ്രശംസ പത്രം ചിലപ്പോൾ കിട്ടിയേക്കും. ഒന്നൊന്നര ലവ് സ്റ്റോറി ആയിരിക്കും , കർത്താവേ മിന്നിച്ചേക്കണേ എന്നും പറഞ്ഞു കാത്തിരിപ്പ്‌ ആയിരുന്നു . അമേരിക്ക എന്ത് വലിയ രാജ്യം ആയിട്ട് എന്താണ് കാര്യം ? മാങ്ങതൊലി !! നല്ലോരു മലയാളം പടം തിയറ്ററിൽ വരുമ്പോഴേക്കും മനുഷ്യൻ കാത്തു കാത്തു ശശി ആവും. അവസാനം ഇന്നാണ് പ്രേമം ഇവിടേ റിലീസ് ആയതു .  ആദ്യത്തെ ഷൊവിനു തന്നേ വച്ചു പിടിച്ചു .

അൽഫോൻസ്  പുത്രാ , നീയോരു പുത്രൻ അല്ല അപ്പൻ ആണ് അപ്പൻ . കിടിലൻ പടം എന്ന് പറഞ്ഞാൽ പോര , ഒരു ഒന്ന് ഒന്നര പടം. നീയാണ് നുമ്മ പറഞ്ഞ നടൻ , അല്ല സോറി ഡയറക്ടർ . ഭീകരൻ !!
 എനിക്ക് ഈ സിനിമ റൊമാന്റിക്‌ ആയിട്ട് തോന്നിയതെ ഇല്ല എന്നുള്ളതാണ് സത്യം .  മറിച്ചു എനിക്ക് ഈ സിനിമ തന്നത് ചില നല്ല കോളേജ് ഓർമ്മകൾ ആണ് . ജുനിയർസിനെ റാഗ് ചെയ്യാൻ ഓടി പോകുന്നതും , ആൾ മാറി റാഗ് ചെയ്യലും , ചീട്ടുകളിയും , ഡെസ്കിലെ കൊട്ടും പാട്ടും , ഡാൻസ് കളിയും അങ്ങനെ പലതും . ഞാൻ മറന്ന ചില നിരുപദ്രവകാരി ആയ തമാശകൾ . ചില രംഗങ്ങൾ കണ്ടപ്പോൾ ശരിക്കും എന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ ആയി വളരേ സാമ്യം തോന്നി . എന്റെ പ്രിയപ്പെട്ട രണ്ടു കൂട്ടുകാർ ഉണ്ണികുട്ടനും രഘുവും (സിനിമയിൽ കോയയും ശംഭുവും ) ഏതു നേരവും എന്റെ ഷർട്ട്‌ നീ ഇട്ടു & നീ അത് അലക്കിയില്ല എന്നും പറഞ്ഞു ഏതു നേരവും കടിപിടി ആയിരുന്നു . ഒരിക്കൽ നടു റോഡിൽ വച്ചു ഉണ്ണികുട്ടൻ ആ ഷർട്ട്‌ ഊരി കൊടുക്കയും ചെയ്തിരുന്നു . അത് പോലെ തന്നെ മറ്റൊരു രംഗത്തിൽ  മലരിനെ കാണാൻ ജോർജ് തെക്ക് വടക്ക് നടക്കുന്നത് പോലെ അഞ്ജനയെ കാണാൻ രഘു എത്ര പ്രാവശ്യം നടന്നിരിക്കുന്നു ? അവന്റെ പിന്നാലേ ഞങ്ങൾ എത്ര നടന്നിരിക്കുന്നു ? (ഒരൽപം ദുരുദ്ദേശം ഞങ്ങൾക്കും ഉണ്ടെന്നു വെച്ചോ ). അത് പോലെ ഹൊസ്റ്റലിലെ സ്ഥിരം കാഴ്ച ആയിരുന്നു ചിംബ്രു രാഗേഷ് ഫോണും കാതിൽ വെച്ചിട്ട് ഓരോ ജനൽക്കൽ ചാരി നിന്ന് സോള്ളുന്നത് .  ഈ സിനിമയിലെ ഹൈലൈറ്റ് ജോർജിന്റെയും കൂട്ടരുടെയും മാസ്സ് ഡാൻസ് ആണ് . ഇതേ പോലൊരു ഡാൻസ് ഞങ്ങളും കളിച്ചിരുന്നു , ഞങ്ങടെ ഡാൻസ് മാസ്റ്റർ 'ബാക്ക്സ്ട്രീറ്റ് ബോയ്സ്' specialist ദോരെൻ എന്നൊരു മണിപ്പൂരി ആയിരുന്നു . ഡാൻസ് ചെയ്തു മനുഷ്യന്റെ ഊപ്പാട അവൻ ഇളക്കി തന്നു , ഓരോ പ്രാക്ടീസ് കഴിയും തോറു ഒന്ന് പ്രസവിച്ച അനുഭൂതി ആയിരുന്നു അന്നൊക്കെ ... അമ്മാതിരി സ്റെപ്സ്‌ അല്ലായിരുന്നോ ?? എന്നിട്ട് സ്റ്റേജിൽ പരിപാടി എട്ടു നിലയിൽ പൊട്ടി . ആ ഡാൻസിനു ശേഷം റോഡിലൂടെ നടന്നാൽ പിള്ളേർ കൂവി തുടങ്ങിയിരുന്നു .  ഗിരിഷിന്റെയും സുദീപിന്റെയും അശോകിന്റെയും പറ്റിൽ കഴിച്ച മീൻ ഫ്രൈ ഓംലെറ്റ്‌ ആണ് കാന്റീൻ രംഗങ്ങളിൽ നിന്നും ഓർമ വന്നത് . ഏതെങ്കിലും ഒരു ബലിയാടിനെ ഞങ്ങൾ ഡെയിലി ഒപ്പിക്കും ആയിരുന്നു . അവനേ സോപ്പ് ഇട്ടു കുളിപ്പിച്ച് കിടത്തി അവന്റെ പേരിൽ ചാംബുന്നത് അമ്പലത്തിൽ നെയ്‌ വിളക്ക് കത്തിക്കും പോലെ ഉള്ള പുണ്യ പ്രവർത്തി ആയിരുന്നു . ഇനിയും ഒരുപാടുണ്ട് ഇത് പോലത്തെ ചില കൊച്ചു കൊച്ചു ഓർമ്മകൾ .

ഈ സിനിമയിൽ പ്രേമത്തിന്റെ കാസറ്റ്‌ ആൻഡ്‌ ക്രുവിനു പ്രത്യേകം നന്ദി പറയണം . എന്നേ ഒരുപാട് ചിരിപ്പിച്ചതിനു . രണ്ടര മണിക്കൂർ പോയത് അറിഞ്ഞതെ ഇല്ല . അതിനു ശേഷം ഇതാ ഇപ്പോൾ ഇത് എഴുതി തീരും വരേ മനസ്സിൽ  ആ ക്യാമ്പസ് കാലത്തിന്റെയും അന്നത്തെ കുറേ നല്ല സുഹൃതുകളുടെയും ഓർമയിൽ ഇങ്ങനെ പറന്നു പാറി നടക്കുന്ന ഒരു ഫീലിംഗ് .

Well Done Team Premam and Thank You very much !!

Saturday, June 20, 2015

Madhavan Uncle's ശതാഭിഷേകം

ഞങ്ങളുടെ ഈ കൊച്ചു ഡെലാവെരിൽ ഒരു ഭജന സംഘം ഉണ്ട് . മാസത്തിൽ ഒരിക്കൽ ഞങ്ങൾ എല്ലാവരും ഒന്നിച്ചു കൂടി ഭജന ഒക്കേ പാടി വീട്ടമ്മമാർ കൊണ്ട് വരുന്ന രുചിയേറിയ ഭക്ഷണം ഒക്കെ കഴിക്കും . സത്യം പറഞ്ഞാൽ ഞാൻ അത്ര റെഗുലർ അല്ല , എന്നാലും ദീപ്തിയും മോനെയും പറ്റാവുന്നതും ഉന്തി തള്ളി പറഞ്ഞു വിടും . ഈ ഭജന സംഘം നടത്തി പോകുന്നത് ഇവിടത്തെ കുറെ അങ്കിൾ ആൻഡ്‌ ആന്റിമാർ ആണ് . അതിൽ ഒരു അങ്കിൾ ആണ് മാധവന് അങ്കിൾ . ഡെലാവെരിലെ ഒരു കാരണവർ ആണ് എന്ന് തന്നെ പറയാം . മാധവന് അങ്കിളുടെ എണ്‍പതാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ആഴ്ച്ച. ചെറുപ്പകാലത്ത് അമ്മ പറഞ്ഞിട്ടുണ്ട് എണ്‍പതാം പിറന്നാൾ എന്ന് പറഞ്ഞാൽ ശതാഭിഷേകം ആണെന്ന് . ഈ മനുഷ്യ ആയുസ്സിൽ അദ്ദേഹം ആയിരം പൂർണ ചന്ദ്രന്മാരെ കണ്ടിട്ടുണ്ട് എന്ന് . അങ്ങനത്തെ ഒരു ചടങ്ങ് കാണുന്നത് തന്നെ പുണ്യം ആണെന്നാണ്‌ ഐതീഹ്യം . നാട്ടിൽ ആയിരുന്നേൽ ഇങ്ങനത്തെ ഒരു കാരണവരുടെ  കാൽക്കൽ വീണു അനുഗ്രഹം മേടിക്കാൻ തന്നെ കുറെ പേര് ഉണ്ടായേന്നെ . എന്ത് വന്നാലും ഇത് മിസ്സ്‌ ചെയ്യരതു എന്ന് നേരത്തെ തീരുമാനിച്ചിരുന്നു . ഇതേ ദിവസം എന്റെ പ്രിയ സുഹൃത്ത്‌ ശിമ്ജിത് അലികോയ ഒരു ഫുട്ബോൾ ടൂർണമെന്റ് ഓര്ഗനൈസ് ചെയ്യുന്നുണ്ടായിരുന്നു , മനസ്സ് ഒരല്പം പതറി എങ്കിലും ഇത് മിസ്സ്‌ ചെയ്യരതു എന്ന് തോന്നി .  


ഏതൊരാള്ക്കും മാധവൻ അങ്കിളിനോട് ഒരു വല്ലാത്ത ആത്മബന്ധം തോന്നി പോകും . അതാണ്‌ അങ്കിളിന്റെ ഒരു ശൈലി . അങ്കിൾ പാലക്കാട്ടുകാരൻ ആയതു കൊണ്ട് എനിക്ക് സ്നേഹം ഇത്തിരി കൂടുതൽ ആണ് താനും. എന്റെ അച്ചച്ചന്റെ ചില രീതികൾ അങ്കിളിനും ഉണ്ട് , especially   ആ സ്റ്റോറി narration സ്റ്റൈൽ . എന്റെ അച്ചച്ചൻ ഒരു പഴയ പട്ടാളക്കാരൻ
ആയിരുന്നു , അത് കൊണ്ട് എല്ലാ കഥകളും യുദ്ധവും ജീപ്പും , വിമാനവും, തോക്കും നിറഞ്ഞതായിരുന്നു .  പക്ഷെ കഥ മുന്നേറും തോറും അതിലെ പട്ടാളക്കാരൻ നമ്മൾ ആയി മാറും. മാധവന് അങ്കിളും ഏതെങ്കിലും ഒരു incident വിവരിക്കുമ്പോൾ നമ്മളും അതിൽ involve  ആയി പോകും . മറുവശത്ത് നമ്മൾ എന്തെങ്കിലും പറയുമ്പോൾ അങ്കിൾ മുഴുവൻ ക്ഷമയോടെ കേട്ടിരിക്കുകയും ചെയ്യും. ഇപ്പോഴും അങ്കിളിനെ ഓരോ കാര്യങ്ങൾ അറിയാൻ കുട്ടികളെക്കാൾ ജിന്ഘ്യാസയാണ് . ഇങ്ങനെ കുറെ കുറെ കൊച്ചു കൊച്ചു കാര്യങ്ങൾ ഉണ്ട് , അതെല്ലാം ആവും ഇദ്ദേഹത്തെ എല്ലാവര്ക്കും ഇത്രെക്കും ഇഷ്ട്ടമാവാൻ കാരണം . ഉദയൻ ആണ് താരം എന്നാണു പൊതുവെ ചൊല്ല് , എന്നാൽ ഉദയൻ അല്ല മറിച്ചു മാധവൻ ആണ് ഇവിടെ താരം!! 


അങ്ങനെ ഇവയറ്റ്‌ (eVite) ലിങ്ക് അനുസരിച്ച് കിട്ടിയ അട്ദ്രസ്സിൽ ഞങ്ങൾ എത്തി . ജീവിതത്തിൽ ആദ്യമായി ആവും,  ഞാൻ പറഞ്ഞ സമയത്ത് എവിടെ എങ്കിലും എത്തുന്നത്‌ . ഈശ്വര ഇനി ഞാൻ കാരണം ഡെലാവെരിൽ പെരുമഴ പെയ്യുമോ എന്നൊരു ആശങ്കയോടെ ആണ് ഹാളിനു അകത്തു കേറിയത്‌ . മാധവൻ അങ്കിളിന്റെ വൈഫ്‌ സുശീല ആന്റിയെ പരിചയപെടുത്താൻ വിട്ടു പോയി. ആന്റി ആണ് എന്റെ റോക്ക്-സ്റ്റാർ . ഫുൾ അടിച്ചുപൊളി എന്ന് പറഞ്ഞാൽ പോരാ അതുക്കും മേലെ. ആരോടും ഈസി ആയി ഇടപഴകാൻ ആന്റിക്ക് ഒരു പ്രത്യേക സ്കിൽ ഉണ്ട് .  ഒബാമ എങ്ങാനും ഡെലാവെർ-കാരൻ ആയിരുന്നേൽ സുശീല ആന്റിയെ പരിചയം ഉണ്ടായേന്നെ . അത്രേക്കും interactive ആണ് ആന്റി .  ഈ പറഞ്ഞ സ്കിൽ ഹാള്ളിൽ വന്നിട്ടുള്ള ക്രൌഡ് കണ്ടാൽ തികച്ചും വ്യക്തം ആണ് താനും . ഈ നാട്ടിൽ തൊലിയുടെ നിറം പറയുന്നത് റേസിസം ആയതു കൊണ്ട് അതിനു മുതിരുന്നില്ല . എന്നാലും ഇത്രയും diverse ആയിട്ടുള്ള ഒരു ക്രൌഡ് ഓഫീസ് പാര്ട്ടിക്കു മാത്രമേ കണ്ടിട്ടുള്ളു . അതിനുള്ള ഫുൾ ക്രെഡിറ്റ്‌ അങ്കിൾ ആൻഡ്‌ ആന്റിക്ക് കൊടുത്തെ മതിയാവു .  

ആണുങ്ങൾ എല്ലാം ഡ്രിങ്ക്സ് സെക്ഷനിലും , സ്ത്രീകൾ എല്ലാം ഫുഡ്‌ സെക്ഷനിലും ഒന്നിച്ചു കൂടി നില്പ്പുണ്ടായിരുന്നു . പിള്ളേർ ഡീ.ജെയുടെ പാട്ടിനൊത്ത് തുള്ളുന്നുണ്ടായിരുന്നു. Birthday Boy ആവട്ടെ എല്ലാവരോടും കുശലാന്യേഷണം പറഞ്ഞു ചിരിച്ചു നടപ്പുണ്ടായിരുന്നു . ഇതിനിടയിലും ഞങ്ങടെ കൂടേ ഒരു സെൽഫിക്കു പോസ് ചെയ്യാൻ അങ്കിൾ റെഡി ആയി. ഇതിനു ശേഷം അങ്കിളിന്റെ പെണ്‍മക്കൾ രണ്ടു പേരും സ്വന്തം അച്ഛനേ കുറിച്ചുള്ള ചില ഓർമ്മകൾ അയവിറക്കി . ചില ബന്ധുക്കളും സുഹൃത്തുക്കളും ഈ അവസരത്തിൽ അദ്ധേഹത്തെ കുറിച്ച് ചില നല്ല വാക്കുകൾ പങ്കിട്ടു . എനിക്ക് അതിൽ ഏറ്റവും ഇന്റെരെസ്റിംഗ് ആയി തോന്നിയത് , എല്ലാവരെയും ഒരുപാടു അറിഞ്ഞു സഹായിക്കുന്ന അദ്ധേഹത്തിന്റെ മനസ്സിനേ ആണ് എല്ലാവര്ക്കും ഇത്രേക്കും ഇഷ്ടം . എന്റെ അച്ഛന്റെ ആ ഒരു നേച്ചർ , ചിലപ്പോൾ എനിക്ക് അറിയുന്ന ഞാൻ ബഹുമാനിക്കുന്ന കുറേ പേർക്ക് ആ സ്വഭാവം ഉള്ളത് കൊണ്ടാവും മാധവൻ അങ്കിളിനോട് എനിക്കും ഈ സ്നേഹം . എന്നെ പോലെ തന്നെ ഇവിടെ പലർക്കും . 

Wednesday, March 25, 2015

എന്താകുമോ എന്തോ ??

ഇന്ന് രാവിലേ എണീറ്റപ്പോൾ തൊട്ടു ഒരു സുഖം ഇല്ല . എന്തോ മറന്നത് പോലേ  അവിടെ ഇവിടെ ആയിട്ടു സ്കൂളിൽ പോകാൻ മടിയുള്ള കുട്ടിയേ പോലെ തൂങ്ങി പിടിച്ചു നടന്നു . 'ഷബ്ബൂ മണി ഏഴു ആയി' എന്ന് പൊണ്ടാട്ടി അലറി വിളിച്ചപ്പോൾ ആണ് ഒന്ന് ഉണർന്നത് . വേഗം റെഡി ആയി ഓഫിസ് പോകാൻ ട്രെയിൻ സ്റ്റേഷനിൽ എത്തി . സ്ഥിരം വായ നോക്കാറുള്ള ചില തരുണിമണികൾ അവിടേ ട്രെയിൻ കാത്തു നിൽപ്പുണ്ടായിരുന്നു . പക്ഷേ എന്താണെന്നു അറിയില്ല ഇന്ന് മനസ്സിൽ സ്ഥിരം പോട്ടാറുള്ള ലഡ്ഡു ഒന്നും പൊട്ടിയില്ല . ട്രെയിനിൽ കേറി ഓരോന്ന് ആലോചിച്ചു ഉറങ്ങി പോയി . ഓഫീസിൽ എത്തി മോർണിംഗ് സ്റ്റാന്റ് അപ്പിന് ശേഷം കോഫി റൂമിലേക്ക്‌ പോയി . അവിടേ എങ്ങും മൂകത = മ്ലാനത = ശൂന്യത . സ്ഥിരം കാണാറുള്ള അണ്ണാച്ചി ഗാങ്ങ്സ് ആരേയും കാണുന്നില്ല . ഇവർക്ക് ഇത് എന്ത് പറ്റി ??

അങ്ങനെ ഇഴഞ്ഞു ഇഴഞ്ഞു ഡെസ്കിൽ എത്തി . ക്രിക്ക് ഇൻഫോ തുറന്നു കിട്ടിയതെല്ലാം
 വായിച്ചു . കരയുന്ന ടെവില്ലിയര്സ് , ചിരിക്കുന്ന എലിയട്ട് , ഇമോഷൻ ലെസ്സ് മിസ്ബാ അങ്ങനെ അങ്ങനെ അങ്ങനെ . എന്നാ വേൾഡ് കപ്പ്‌ ആണ് ഇത് എന്റെ ഈശോയെ ഒരു രക്ഷയുമില്ല . ആസ്ട്രേലിയയിൽ ഓടി നടന്നു അപ്പി ഇട്ടു അല്ല സോറി തോറ്റു തൊപ്പി ഇട്ടപ്പോൾ ആരെങ്കിലും വിചാരിച്ചോ ഇവന്മാര് എല്ലാ കളിയും ജയിച്ചു സെമിയിൽ എത്തും എന്ന് . ഇതാണ് എനിക്ക് പിടിക്കാത്തത് , ഇനി ഇപ്പോൾ അടുത്ത കളി കഴിയും വരേ ഒരു രക്ഷ ഇല്ലാത്ത ടെൻഷൻ . സ്വന്തം ഭാര്യ പ്രസവിക്കാൻ കിടക്കുമ്പോൾ പോലും ഒരു ഇന്ത്യൻ ക്രിക്കറ്റ്‌ ഫാൻ ഇത്രെയും ടെൻഷൻ അനുഭവിക്കില്ല . അതാണ്‌ ഈ ഗെയിം ആയിട്ട് ഉള്ള നമ്മുടേ ഒരു ഇത് .

ഇന്ന് രാത്രിയും നാളേ പുലർച്ചയും ആയിട്ടാണ് ഇവിടേ കളി കാണേണ്ടത് . അപ്പോൾ ഇന്ന് രാത്രിയിലെ ഉറക്കം ഗോവിന്ദാ .ഇന്ന് എന്തും നടക്കുമോ ആവോ ??  ഒരുപാട് പ്രതീക്ഷയോടെ കാണാൻ ഇരിക്കുംബോൾ ലാലേട്ടന്റെ ചില ഊച്ചാളി പടം പോലെ ആവാനും സാധ്യത ഉണ്ട് . പക്ഷേ എന്തൊക്കെ ആയാലും നമ്മുടേ ഇന്ത്യ അല്ലേ , കളി കാണാതെ എങ്ങനെയാ ??

എന്റെ ധോണി ഭായി മിന്നിച്ചേക്കണേ !!! 




Monday, February 16, 2015

ഇതു മഞ്ഞു കാലം

ഇവിടെ അമേരിക്കയിൽ ഇതു മഞ്ഞു പെയ്‌യും കാലം . നാട്ടിൽ ഉള്ളപ്പോൾ മഞ്ഞു കാണുന്നത്
ടീ.വീയിൽ മാത്രം ആണ് . പിന്നെ അച്ഛന്റെ പട്ടാള ബഡായികളിലും മഞ്ഞിനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് . ജെനെറലി മഞ്ഞു എന്ന് കേൾകുമ്പോൾ തന്നെ ദേഹം ആസകലം ഒന്ന് കുളിരു കോരും അല്ലെ ?? ഒരു ആവേറെജ് ഇന്ത്യൻ സിനിമയിൽ മഞ്ഞിനെ നമ്മൾ ഉപമിക്കുന്നത് റൊമാൻസ് ആയിട്ടാണ് .  വെളുത്ത പഞ്ഞി കഷ്ണം പോലെ അവ പാറി പറന്നു നടക്കുന്നു അതിനു ഇടയിലൂടെ കോട്ട് ഇട്ട നായകൻ തുണി ഉടുക്കാത്ത നായികയെ എടുത്തു പൊക്കുന്നു . പാവം നായിക തണുപ്പ് സഹിക്കാൻ വയ്യാതെ പാട്ടിൽ മൊത്തം ഓട്ടവും ഡാൻസും ആണ്, നായകൻ നല്ല സ്റ്റൈൽ ആയിട്ട് അവിടെ പ്രതിമയെ പോലെ നിൽക്കും . സിനിമാക്കാരെ പറഞ്ഞിട്ടു കാര്യമില്ല , സ്ത്രീജനങ്ങൾക്ക്‌ മഞ്ഞു ഒരു വീക്നേസ്സ് ആണെന്ന് കല്യാണത്തിന് ശേഷം ആണ് ഞാൻ മനസ്സിലാക്കിയത് . ഞങ്ങളുടെ കല്യാണം കഴിഞ്ഞ പുതുക്കത്തിൽ ഒരു പാതിരാത്രിക്ക്‌ എന്റെ പൊണ്ടാട്ടി ജനാലക്കൽ മഞ്ഞും കണ്ടു കൊണ്ട് വായും പൊളിച്ചു നിൽക്കുന്നു . അവളുടെ മനസ്സിൽ റൊമാൻസ് ആയിരുന്നു എങ്കിൽ എന്റെ മനസ്സിൽ പണ്ടാരം ആ കാറിലെ സ്നോ രാവിലേ ക്ലീൻ ചെയ്യണ്ടേ എന്നായിരുന്നു . ചിലപ്പോൾ അവൾ കോട്ടും തൊപ്പിയും ഒക്കേ ഇട്ടു മഞ്ഞത്ത് പോയി നിൽക്കും . നിലാവത്ത് കോഴിയെ അഴിച്ചു വിട്ടത് പോലെ അന്തവം കുന്തവും ഇല്ലാതെ പെറുമാറും എന്നിട്ട് പറയും 'ഐ ലവ് സ്നോ '. കിലുക്കത്തിലെ രേവതിയിൽ കടിഞ്ഞൂൽ കല്യാണത്തിലെ ഉർവശിക്ക് ഉണ്ടായത് പോലെ ഉള്ള പെരുമാറ്റം . ഇത്രെയും പോരെ സ്നോവിനെ വെറുക്കാൻ ??

ഇപ്പോൾ ഏകദേശം പിടി കിട്ടിയില്ലേ ? എനിക്ക് സ്നോ എന്ന് പറഞ്ഞാൽ ദേഷ്യം ആണ് . ഇതു പോലൊരു അലന്ന പരിപാടി വേറെ ഇല്ല . മനുഷ്യൻ ഒന്ന് പുറത്തു ഇറങ്ങണം എങ്കിൽ കവച കുണ്ഡലം ഒക്കേ അണിയുന്നത് പോലെ കോട്ട് , തൊപ്പി , മഫ്ലർ , ഗ്ലൌസ് , സ്നോഷൂ എന്ന് വേണ്ട എല്ലാ കോപ്പും വലിച്ചു കേറ്റണം . ഇത് ഒക്കേ ഇട്ടാലും ബുദ്ധിമാനായ തണുത്ത കാറ്റ് എങ്ങനെ എങ്കിലും ഉള്ളിൽ കേറി പറ്റും . 'ഓള് ആ തട്ടം ഇട്ടു കഴിഞ്ഞാൽ , ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റൂല്ല്യ ' എന്നാണു മഹാകവി നിവിൻ പോളി പറഞ്ഞിട്ടുള്ളത് . അത് പോലെ ആണ് ഈ തുണി എല്ലാം വലിച്ചു കേറ്റിയാൽ പിന്നേ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റില്ല . റോബോട്ടിനെ പോലെ പമ്മി പമ്മി വഴുക്കി വീഴാതെ മെല്ലെ വേണം നടക്കാൻ .  ഗ്ലൌസ് ഇട്ടാൽ ഫോണ്‍ അറ്റൻഡ് ചെയ്യാൻ പറ്റില്ല , ഫോണ്‍ എടുത്താൽ തൊപ്പി ഉള്ളത് കൊണ്ട് ഒന്നും കേൾക്കാൻ പറ്റില്ല എല്ലാം കഴിഞ്ഞു ഒന്ന് സംസാരിക്കാം എന്ന് വച്ചാൽ തണുത്തിട്ട് ചുണ്ട് അനങ്ങില്ല .

ഇത്തരം പതിനായിരം പ്രശ്നങ്ങൾ നേരിടുന്ന ഒരു മലയാളിയെ അങ്ങ് ദുഫായിൽ ഉള്ള കൂട്ടുകാർക്ക് പുഛം ആണ് . 'നിനക്കൊക്കെ സുഖം അല്ലേ , ഞങ്ങളേ പോലെ ചൂടത്ത് കഷ്ടപ്പെടണ്ടല്ലോ' എന്നാണു അവന്മാരുടെ വാദം . പിന്നെ ഇവരെ വഴി തെറ്റിക്കാൻ നമ്മുടെ കൂട്ടത്തിൽ ഉള്ളവർ തന്നെ ഫേസ്ബുക്കിൽ മഞ്ഞിന്റെയും , മഞ്ഞു മനുഷ്യന്റെയും , മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന വീടിന്റെയും ഫോട്ടോ ഇട്ടു അങ്ങ് കൊഴുപ്പിക്കും . 'അമ്മയ്ക്ക് പ്രാണവേദന , മകൾക്ക് വീണ വായന' എന്നത് പോലെ ആണ് ഈ വിരോധാഭാസം . അത് കൊണ്ട് മഞ്ഞു എന്താണെന്ന് അറിയാത്ത സുഹൃത്തുകൾക്കു വേണ്ടി ആണ് ഈ ബ്ലോഗ്‌ . മഞ്ഞുകാലം വെറും സാഡ് സീൻ ആണ് ബ്രോ , ഇതിൽ റൊമാന്റിക് ആയിട്ടു ഒന്നുമില്ല . ആകേ ഉള്ളത് തണുപ്പ് , തണുപ്പ്,  ഒരു ഒന്നു ഒന്നര തണുപ്പ് .

നോട്ട് ദി പോയിന്റ്‌ :   പക്ഷേ മഞ്ഞു കാലം വന്നാൽ എല്ലാം അങ്ങ് അവാർഡ്‌ പടം സീൻ അല്ല കേട്ടോ . നല്ലോണം മഞ്ഞു പെയ്താൽ നമുക്ക് 'വർക്ക്‌ ഫ്രം ഹോം' ചെയ്യാൻ ഉള്ള സൌകര്യം ഉണ്ട് അതായത് 'വീട്ടിൽ നിന്നും വേണമെങ്കിൽ ജോലി ' എടുക്കാം എന്ന് അർഥം . അത് കൊണ്ടാവും രാത്രി 9-10 മണി ആകുമ്പോ എല്ലാ ഇന്ത്യാക്കാരും ജനാലക്കൽ വന്നു കാവൽ കിടക്കും. ഈശ്വര ഇന്നെങ്ങാനും മഞ്ഞു പെയ്യുമോ , ഒരു 2-3 ഇഞ്ച്‌ സ്നോ ഉണ്ടെങ്കിൽ വർക്ക്‌ ഫ്രം ഹോം എന്നും പറഞ്ഞു നാളേ  ഇവിടെ ചുരുണ്ടു കൂടാം ആയിരുന്നു . ബൈ ദി ബൈ ഇന്ന് രാത്രി സ്നോ ഉണ്ടെന്നാണ് weather.com പറയുന്നത് .....  കർത്താവേ മിന്നിച്ചേക്കണേ !!!

Wednesday, February 11, 2015

Profanity is the new Comedy??

Although I have been reading a few facebook status updates on 'AIB Roast' I never had a chance to see it. I kinda knew what to expect as I had seen a few excerpts of the Comedy Central Roast. When I say excerpts it would be mainly a few ads on television and occasional random clips in youtube. Profanity expressed by a bunch of dapper gentlemen and some weird ladies and thats all about it. And today one of my dear friend sent me a clip of the AIB Roast via whatsapp. The same old profanity
that I mentioned earlier yelled out by a few names of Bollywood and watched by an enthusiastic crowd. Well for one I have to admit I kinda enjoy swearing and its even more on the field while playing cricket or football. May be not as intense as Virat Kohli (wink wink) but still upto a decent level. But even for a person of my background,  I found the clip extremely expletive. May be I would have enjoyed it a few years ago but  being a father now make me that bit responsible on such matters.  As every parent I am worried what we sow for our future generation. Either way I found the AIB roast clip extremely distasteful and lacking class.

But then I read a few articles floating in internet relating AIB Roast to 'Freedom of Speech'. And some even had the balls to proclaim that the entire AIB Roast was purely comical and had no malicious intent. In my opinion the only intention of AIB roast is cheap publicity and may be introducing some sorta vandalism using comedy as a weapon. So 'freedom of speech'? you gotta be kidding. And to add salt to injury the AIB funny boys decided to apologize to the Christian Community for the religious jokes which 'might' have hurt Christian sentiments.So basically the AIB boys C**dh their supporters of freedom speech and blah blah blah right on their face. But I kinda support the AIB'ians here , as they would have understood the magnanimity of their offense. And gracefully took down the videos from youtube.

We are still a sentimental bunch who aren't used to such extreme profanity as jokes. As Aamir Khan put it rightly like this "When Karan (Johar) and Arjun (Kapoor) told me what they said and did as part of the 'roast', I felt it was very violent event. I completely believe in freedom of speech and no issues there. Violence is not always physical, it can be emotional, it can be verbal. Jab aap kisi ko insult karte ho to aap violence perpetuate kar rahe ho," And thats my whole view as well, the repercussions are deeper than it seems like and it is not something to be easily shrugged off. I sincerely hope such video or events are not encouraged in mainstream channels as our country is almost glued to it. The promoters of such events have an obvious hideous intention of cheap publicity and easy money making. But as a responsible society we must think twice before we encourage such a platform to the public.