Pages

Monday, November 9, 2015

മാടുജീവിതം - Once a Cow then always a Cow

ഞങ്ങടെ പുത്രൻ (കുഞ്ചു ) ഇപ്പോൾ ചില്ലറ വാക്കുകൾ പറയാൻ തുടങ്ങിയിരിക്കുന്നു . യൂറ്റൂബ് വഴി പിന്നേ അവന്റെ ഡേ കെയർ വഴി  കുറേ റയിം ഒക്കേ പാടി തുടങ്ങും . ടിപ്പിക്കൽ അപ്പൻ അമ്മമാരുടെ ചീപ്പ്‌ നംബർ ഒക്കേ ഞങ്ങളും ഇറക്കും. ആരേങ്കിലും അതിഥികൾ വന്നാലോ അഥവാ 4 ആൾക്കാരുടെ മുന്നിൽ വെച്ചോ   കുഞ്ജുവിനെ കൊണ്ട് വല്ലതും പറയിച്ചു കൈ അടി മേടിക്കാൻ ഞങ്ങൾ എപ്പോഴും  ഉത്സുകർ ആണ്. അങ്ങനേ ഇരിക്കേ ഇവന് കുറച്ചു അനിമൽസ് ആൻഡ്‌ ദേർ സൌണ്ട്സ് പറഞ്ഞു കൊടുക്കാം എന്ന് വെച്ചു . നമ്മുടെ സ്ഥിരം ടൈഗർ , ലയണ്‍ , ഡോഗ് , ക്യാറ്റ് അങ്ങനെ അങ്ങനെ . ഇന്നലേ രാവിലേ അവന്റെ ജോജി മാമൻ കൊടുത്ത പുലിയുടെ ബൊമ്മ കാണിച്ചിട്ട്  'കുഞ്ചു, ദിസ്‌ ഈസ്‌ എ ടൈഗർ ..ടൈഗർ സെയ്സ് റോർ ' എന്ന് പറഞ്ഞു .  ഉടനേ അവൻ എന്നോട് പറയുവാ 'നോ ആരുഷ് (അതാണ്‌ അവന്റെ ഒറിജിനൽ പേര് ) ഈസ്‌ എ പിഗ്ഗി ' . പിഗ്ഗി എന്നാൽ നമ്മുടേ പന്നികുട്ടൻ . ശെടാ ഇത്രേയും കിടിലം മൃഗങ്ങൾ
ഉണ്ടായിട്ടു ഇവൻ ഈ പന്നിയേ ആണോ ഇഷ്ട്ടപെട്ടത്‌ എന്നു ആലോചിച്ചു ചിരി വന്നു . അപ്പോൾ തോന്നിയ കുബുദ്ധി ആവാം, ഉടൻ തന്നേ അവന്റെ അമ്മയേ ചൂണ്ടി കാണിച്ചിട്ട് ഞാൻ ചോദിച്ചു '..ആൻഡ്‌ അമ്മ ഈസ്‌ ...' . ഇവൻ പിഗ്ഗി പറയും അവളേ 'എടി പോർക്കെ' എന്ന് വിളിച്ചു ഇനി കുറച്ചു ദിവസം കളി ആക്കാം എന്നായിരുന്നു എന്റെ തന്ത്രം . പക്ഷേ അവന്റെ മറുപടി ' ആരുഷ് അമ്മ ഈസ്‌ എ ലയണ്‍ ' എന്നായിരുന്നു . സംഭവം വീട്ടിലേ രാജാവ് അവൾ തന്നേ , പക്ഷേ ഈ പീക്കിരി ചെക്കൻ  പോലും അത് മനസ്സിലാക്കി എന്നത് എന്നെ അംബരപ്പിച്ചു .  തെല്ലു അഹങ്കാരത്തോടെ ലയണ്‍ കിങ്ങിലെ സിംഹത്തിനെ പോലെ തലയെടുപ്പോടെ അവൾ വന്നു അവനു ഒരു ഉമ്മയും കൊടുത്തു . ജീവിതത്തിൽ ആദ്യം ആയി കിട്ടിയ അംഗീകാരം ആണെങ്കിലും അഹങ്കാരത്തിന് ഒരു കുറവുമില്ല എന്ന് എന്റെ മേൽ ഷോവനിസ്റ്റ് ഗ്രന്തികൾ എന്റെ മനസ്സിനോട് പറഞ്ഞു . അവൾക്കു ഇതിന്റെ വല്ല ആവശ്യം ഉണ്ടായിട്ടാണോ എന്നറിയില്ല, അവൾ അവനോടു ചോദിച്ചു 'മോനു വാട്ട് ഈസ്‌ അച്ഛാ ' . (അച്ഛൻ വാട്ടിസ് അടിക്കാറുണ്ട് അത് വല്ലപ്പോളും മാത്രം ... ഇവൾ എതെടാ..ഇതോക്കെ ആരേങ്കിലും കുട്ടിയോട് ചോദിക്കുമോ ?). അവൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല . ഇവൾ പിന്നേയും കുത്തി കുത്തി ചോദിച്ചു '..ആൻഡ്‌ അച്ഛാ ഈസ്‌ ..' . മണിയൻ പിള്ള രാജു കുട്ടിയുടെ പേര് 'മല..മല..മല' എന്ന് പറഞ്ഞത് പോലെ അവൻ പറഞ്ഞു 'അച്ഛാ ഈസ്‌ എ കൌ' . കോളേജിൽ എന്റെ ചെല്ലപേര് ആയിരുന്നു 'മാട്' എന്ന് . ഇപ്പോൾ ഇന്ത്യ മൊത്തം സംസാരവിഷയം ആയ ഒരു ബീഫ് ആയി എന്നേ അവൻ തളർത്തി . അമ്മ ലയണ്‍ , അച്ഛാ കൌ അല്ലേടാ കള്ളപന്നി ഐ മീൻ പിഗ്ഗി . എന്റെ മുഖത്തെ ചമ്മൽ ആണോ അവളുടെ ഒടുക്കത്തെ പൊട്ടിച്ചിരി ആണോ എന്നറിയില്ല . ബെഡ്ഡിൽ ചാടി ചാടി അവൻ വിളിച്ചു കൂവി 'അച്ഛാ കൌ .. അച്ഛാ കൌ '. ലിവെർപൂൾ ഫുട്ബാൾ താരം കൗ-ട്ടിന്യൊ ആണ് അവൻ കൌ എന്ന് ഉദ്ദേശിച്ചത് എന്ന് ഭാര്യയോടു പറയാം എന്ന് വെച്ചതും ഇതാ വരുന്നു അടുത്ത കുരിശു . 'അച്ഛാ മൂ-മൂ കൌ ... അച്ഛാ മൂ-മൂ കൌ' . അതോടെ എല്ലാം തിരുപ്പതി ആയി. കുറേ ദിവസം ആയി പെങ്ങളെയും അളിയനേയും ഒന്ന് ഫോണ്‍ വിളിച്ചിട്ട് എന്നും പറഞ്ഞു അവിടുന്ന് തടി എസ്കേപ് ആക്കി .  എല്ലാം ശുഭം .

നോട്ട് ദി പോയിന്റ്‌ : 12 കൊല്ലം മുൻപ് ഗിരീഷ്‌ ഇട്ട ആ 'മാട്' എന്ന വിളിപ്പേര് ഞാൻ ഇവിടേ ഓർക്കുന്നു . {നന്ദി ഉണ്ടെടാ ചെറ്റേ}.  ഹിസ്റ്ററി രിപീറ്റ്സ് ഇറ്റ്സെൽഫ് എന്നോക്കെ പറയില്ലേ അത് തന്നേ സംഭവം .

മറ്റോരു  നോട്ട് ദി പോയിന്റ്‌ : ഇന്നലേ ബെന്യാമിന്റെ 'ആടുജീവിതം' വായിച്ചു തീർത്തതെ ഉള്ളു . എന്നേ ആകേ വിസ്മയിച്ച ആ നോവലിന് ഒരു ചെറിയ സ്മരണ കൊടുത്തു കൊണ്ട് ആണ്  ഈ ബ്ലോഗിന്റെ പേര് മാടുജീവിതം എന്നാക്കിയത് . വേറെ ഒന്നും കൊണ്ടല്ല .  ബെന്യാമിൻ അണ്ണാ നമോവാകം .

Friday, November 6, 2015

The Big Fish just arrived

Facebook asks me 'Whats on your mind', currently I have my tails up and licking my fingers, gosh there will be some sense in this fight from today on wards. Till now it was YAWN!!

As I write this I am feeling a sense of pride in me. A proud me who predicted and eagerly awaited Ms.Roy to execute this futile and mundane exercise of returning awards. Heck, I was wondering if she might end up returning her 'Booker' prize just to grab an international attention. Arundhati cannot help herself from the clutches of any sorts of resistance movement. If you need a good fight she will be there for you, even if its not her fight. This time though, her entry into this story is not as dramatic as I expected. The 'returnee' bandwagon I hear are elated by this but definitely not people like me who are still waiting for a valid reason between all this hullabaloo.

Given the Arundhati standards she is still late and less louder this time. I expected a much bigger hysteria (mass entry) from our beloved author cum poster girl. May be she was not interested in this issue as much she was interested in walking with her dear comrades in the forest. Or may be she doesn't care any more and has given up on our country already.  Well, Arundhati does care about the Dalits and the Adivasi's and has spent a big portion of her life fighting for their rights. Her support of Naxalites and staunch opposition of the ruling congress back then are very well documented. And that is what makes people like me to hear more and more from her.

The award returning parade so far was cliched and boring to an extent. Although NDTV is making a meal out of it and Arnab is adding spices here and there . So far there is nothing new on the table. Until now all the small fishes in the pond were throwing their tantrums and trying their level best to conduct a 'silent' protest. The oxymoron in this form of 'silent' protest conducted in a media is beyond my reach. Either way the entry of Arundhati has upped the ante and the international exposure on this incident is going to be huge. And this is why I think she is the 'Big Fish' and her entry is a big success for all those pseudo intellectuals who have been playing the same manuscript of 'intolerance' and 'fascism' so far. She will be the breath of fresh air and would definitely bring some interesting points to debate upon. She has started off with an anticipatory bail reminding us off her returning award during congress government.

So far so good Ms.Roy. But now Please tell us why do you think millions of Dalits, Adivasi's and minorities are forced to live in terror. Is it due to a beef ban? Are there agendas that is missed by us poor ignoramuses.

Please enlighten us,
Oh Goddess of Small things.
Please do enlighten us.

PS : Arundhati's statement



Monday, November 2, 2015

ഒരു മോഡേണ്‍ ട്രെയിൻ വീക്ഷണം

ട്രെയിൻ യാത്ര പൊതുവെ ബോറടി ആണ് . സ്മാർട്ട്‌ ഫോണ്‍ വന്നതോടെ ബോറടിയുടെ രിച്റ്റെർ സ്കേൽ കൂടി എന്ന് വേണം പറയാൻ . ആളുകൾ പരസ്പരം സംസാരിക്കാതെ ഫോണിൽ കുത്തി
കുത്തി സമയം കളയുന്നു . അപ്പോൾ ആണ് എലെക്ട്രിസിറ്റി ബോർഡ്‌ രതീഷ്‌ ഏട്ടൻ പറഞ്ഞു തന്ന ടെക്നിക് ഓർമ വന്നത് . പല പല ആളുകൾ വരുന്ന ട്രെയിനിൽ ഒളിഞ്ഞിരിക്കുന്ന ചില കാരക്ട്ടേർസ് ഉണ്ടാവും . അവരേ കണ്ടെത്തുക , വീക്ഷിക്കുക സമയം പോകുന്നത് അറിയുകയേ ഇല്ല . അങ്ങനെ ഫില്ലി യാത്രകൾക്ക് ഇടയിൽ ദിവസവും കാണുന്ന ചില വിരുതന്മാരെ നിങ്ങൾക്കും പരിച്ചയപെടുത്തുന്നു (ഓമന പേരോട് കൂടേ )


#യമൻ 
കറുകറുത്ത നിറം ഉരുക്കു പോലത്തെ ശരീരം. യമന്റെ കൊംബ് ഓർമ പെടുത്തും വിധം തലയിൽ ആ ഡോക്ടർ ട്രേയുടെ ഹെഡ് സെറ്റും ഉണ്ട് . ഇടക്കെ പൂരത്തിന് താളം പിടിക്കണ
ആനയുടെ കൂട്ട് തല ഇടത്തോട്ടും വലത്തോട്ടും ആട്ടി ആട്ടി ട്രെയിനും കാത്തു നിൽപ്പുണ്ടാവും ചുള്ളൻ . ഇതെല്ലാം പോരാഞ്ഞിട്ട് ആശാൻ ഓടിക്കുന്ന കാർ ആവട്ടെ കാള കൊമ്പിന്റെ ചിന്നം ഉള്ള Dodge Ram .  ചില നേരങ്ങളിൽ ഫോണിൽ കുടുകുട അട്ടഹസിക്കുന്നതു കാണാം , ചിത്രഗുപ്തനും ആയി ഉള്ള സംഭാഷണം ആവും ആർക്കു അറിയാം ?

#ചെമ്ബത്തി 
ഇവൾ ഇന്ത്യക്കാരി ആവാൻ ഒരു സാധ്യതയും ഇല്ലെന്നാണ് ഞങ്ങടെ കൂട്ടത്തിലെ ചില സീ ഐ ടീകളുടെ  നിഗമനം . അത് എങ്ങനെ മനസ്സിലായി എന്നു ആരാഞ്ഞപ്പോൾ , അവൾ മുടി ചെമ്ബിച്ചിട്ടുണ്ട് എന്നായി ഉത്തരം . കുനിശ്ശേരി ഗ്രാമത്തിലെ പെംബിള്ളെർ വരേ മുടി ചെംബിക്കുന്ന ഈ കാലത്ത് ഒരു ഇൻഡോ അമേരിക്കന് മുടി ചെമ്ബിച്ചു കൂടേ യുവർ ഹോണർ? എന്തായാലും ഈ നയന മനോഹരിയുടെ അഴിച്ചിട്ട കാർകൂന്തൽ ചെമ്ബിച്ചത് പല തർക്കങ്ങൾക്കും വഴി വെയ്ക്കുന്നു അവൾ ഇതൊന്നും അറിയാതെ ട്രെയിനിനു പുറത്തേക്കു കണ്ണും നട്ടി ഇരിക്കുന്നു .

#മമ്മുട്ടി 
ഇങ്ങോർ എന്നും ഫൊർമൽസെ ഇടു . നല്ല വൃത്തിക്ക് ഡ്രൈ ക്ലീൻ ചെയ്ത ഷർട്ട്‌ ആൻഡ്‌ പാന്റ്സ് ഇട്ടു ക്ലീൻ ഷേവ് ചെയ്തു പുയാപ്ലയെ പോലെ വരൂ . സ്റ്റെഡി ലൈക്‌ എ വടി സ്റ്റൈലിൽ മാത്രമേ ആശാൻ നടക്കു , ചിലപ്പോൾ തോന്നും ഷർട്ടിൽ ചുളുവു വീഴാതേ ഇരിക്കാൻ ആണ് ഇങ്ങോര് ഇത്രേക്കും എയർ പിടിച്ചു നടക്കുന്നത് എന്ന് . മമ്മുട്ടി എന്ന് പേരിടാൻ കാരണം , വയസ്സിത്രേ ഒക്കേ ആയെങ്കിലും മുടിഞ്ഞ ഗ്ലാമർ ആണ് പന്നിക്ക് . പോരാത്തതിന് ഏതു നേരവും കൂളിംഗ്‌ ഗ്ലാസ്‌ ധരിച്ചേ ഇങ്ങോരെ കാണാൻ സാധിക്കു . അതിപ്പോ രാത്രി ആയാലും ശെരി , പുറത്തു പേമാരി ആയാലും ശെരി .

#പുസ്തകപുഴു 
ഒരു ടിപിക്കൽ വെള്ളക്കാരി . ചുണ്ണാംബുതരയിലെ ചുണ്ണാംബ് മൊത്തം വാരി പൂശിയാലും ഇവളുടെ നിറത്തിന്റെ ഏഴു അയലത്ത് എത്തില്ല . ആ വെളുത്ത മുകത്തു ഒരു കറുത്ത കണ്ണട , കയ്യിൽ സർവനെരത്തും ഒരു പുസ്തകം അല്ലെങ്കിൽ ഒരു കിന്ട്ൽ (amazon kindle) . ഒരു ദിവസം ഇത്ര പുസ്തകം വായിഛെക്കാമേ എന്ന് ദൃഡപ്രതിഞ്ജ എടുത്തവൾ . ട്രെയിനിനു അകത്തു സീറ്റ്‌ കിട്ടിയിലെങ്കിൽ പോലും അതു സാരം ആക്കാതെ നിന്ന നില്പിൽ പുസ്തകം വായിക്കാൻ ഒരുംബെട്ടു ഇറങ്ങിയ വനിതാരത്നം.

#കൊശവൻ
കാണാൻ ഒരു മംഗോളിയൻ ലുക്ക്‌ . രാത്രി മുഴുവൻ ഗൂർഖ പണി കഴിഞ്ഞു വന്നതാവും വിദ്വാൻ. കാലുകൾക്ക് ഇടയിൽ കൈ തിരുകി വെച്ച് തല ചില്ലിൽ ചാരി വെച്ചിട്ട് വായും പൊളിച്ചു ഉറങ്ങുന്നത് കണ്ടാൽ സ്ലീപിംഗ് ബ്യൂട്ടി നാണിച്ചു പോകും . എണിക്കടാ കൊശവാ (dude) നിന്റെ സ്റ്റേഷൻ എത്തി എന്ന് സ്ഥിരം പറയിക്കുന്ന വേന്തരൻ. ആളൊരു കൊശവൻ ആണെങ്കിലും ബുദ്ധിമാൻ ആണ് , ടിക്കറ്റ്‌ കണ്ടക്ടർ വന്നു ഉറക്കം മുടക്കാതിരിക്കാൻ monthly പാസ്‌ ചെവിയിൽ തിരുകി വെച്ചാണ് കൊശവന്റെ ഉറക്കം .

ഇവരിൽ ആരും മലയാളം ബ്ലോഗുകൾ വായിക്കില്ല എന്ന വിശ്വാസത്തോടെ പൂർത്തിയാക്കുന്നു !!